വടക്കഞ്ചേരി: കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന് പരിഹാരമായി. ഇവര്‍ക്ക് ഭൂമി പതിച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സമരസ്ഥലത്ത് എത്തി സമരക്കാരെ ഇക്കാര്യം അറിയിച്ചു. ജനുവരി 15നാണ് കോളനിയിലെ 22 കുടുംബങ്ങള്‍ കോളനിക്ക് സമീപമുള്ള വനഭൂമി കൈയേറി സമരം ആരംഭിച്ചത്. തുടര്‍ന്ന് എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കള്‍ സമരസ്ഥലത്തത്തെി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ സമരക്കാര്‍ സ്ഥലത്ത് കുടില്‍കെട്ടി, കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കുകയും ചെയ്തു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് തന്നെ ഇവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോയിരുന്നു. സമരം ചെയ്യുന്ന സ്ഥലം റവന്യൂ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി. 14.67 ഏക്കര്‍ സ്ഥലമാണ് ഉണ്ടായിരുന്നത്. ഇതാണ് 22 കുടുംബങ്ങള്‍ക്ക് തുല്യമായി പതിച്ച് നല്‍കുന്നത്. ട്രൈബല്‍ ഡെവലപ്മെന്‍റ് ജില്ലാ ഓഫിസര്‍ വി.കെ. സുരേഷ് കുമാര്‍, ട്രൈബല്‍ ഡെവലപ്മെന്‍റ് ജില്ലാ ഓഫിസര്‍ വി.കെ. സുരേഷ് കുമാര്‍, ട്രൈബല്‍ എസ്റ്റന്‍ഷന്‍ ഓഫിസര്‍ ഷെമീന എന്നിവരും ജില്ലാ കലക്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.