പത്തിരിപ്പാല: മങ്കര ഗ്രാമപഞ്ചായത്തില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും ഇരുവിഭാഗത്തിലുംപെട്ട ആറുപേര്‍ക്ക് പരിക്കേറ്റു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.ആര്‍. ശശി, പഞ്ചായത്തംഗം സദാശിവന്‍, ഉണ്ണികൃഷ്ണന്‍, ശിവന്‍, നാരായണന്‍, ജിത്തു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജോലിയിലേര്‍പ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ പിണറായി വിജയന്‍ നയിക്കുന്ന സമ്മേളനത്തിന് കൊണ്ടുപോയെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്തിലത്തെി കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളും തുടങ്ങിയത്. ഇതോടെ എസ്.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുപക്ഷത്തെയും ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെയും സി.പി.എം പ്രവര്‍ത്തകരെയും മര്‍ദിച്ചെന്നാരോപിച്ച് സി.പി.എം നേതൃത്വത്തില്‍ സംസ്ഥാനപാത ഉപരോധിച്ചു. ശേഷം അക്രമത്തിന് ഉത്തരവാദികളായ കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായത്തെി മങ്കര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സി.ഐ ഹരിപ്രസാദ് സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഒരു മണിക്കൂര്‍ നീണ്ട സമരം അവസാനിച്ചത്. സി.പി.എം പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിത്തു അടക്കമുള്ള പത്ത് പേര്‍ക്കെതിരെ കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനും സി.പി.എം നേതാക്കള്‍ക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.