വടക്കഞ്ചേരി: ഭൂമിക്ക് വേണ്ടിയുള്ള കടപ്പാറ ആദിവാസികളുടെ സമരം ഞായറാഴ്ച 10ാം ദിവസത്തേക്ക് കടന്നു. അഞ്ചേക്കര്‍ സ്ഥലം ഓരോ കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കണമെന്നണ് കടപ്പാറ മൂര്‍ത്തികുന്നിലെ ആദിവാസി കോളനിയിലെ 19 കുടുംബങ്ങളുടെ സമരം. ജനുവരി 15നാണ് കോളനിക്ക് സമീപത്തുള്ള വനമേഖല കൈയേറി ആദിവാസികള്‍ സമരം തുടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് സമരം നടത്തുന്നത്. ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, ഡി.എഫ്.ഒ എന്നിവര്‍ സ്ഥലത്ത് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു നടപടിയും ആയിട്ടില്ല. ഇതിനിടെ സമരക്കാര്‍ നൂറോളം മരങ്ങള്‍ വെട്ടി മുറിച്ചു. തിങ്കളാഴ്ച കുടില്‍ കെട്ടിയും കൃഷിയിറക്കിയുമുള്ള രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പട്ടികവര്‍ഗ മഹാസഭ ആലത്തൂര്‍ മേഖല ഭാരവാഹികള്‍ പറഞ്ഞു. സമരക്കാര്‍ക്ക് പിന്തുണയുമായി മുന്‍ മന്ത്രി വി.സി. കബീര്‍, വണ്ടാഴി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.കെ. ചന്ദ്രന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമാവലി മോഹന്‍ദാസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കാര്‍ത്തികേയന്‍ എന്നിവര്‍ സമര പന്തല്‍ സന്ദര്‍ശിച്ചു. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമര പ്രവര്‍ത്തകന്‍ രതീഷ് പറഞ്ഞു. വനാവകാശ നിയമ പ്രകാരം ആദിവാസിക്ക് വനഭൂമി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.