പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട്ടേക്ക് അനധികൃതമായി കടത്തുകയായിരുന്ന 1.25 കിലോ സ്വര്‍ണാഭരണങ്ങള്‍ എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വാഹന പരിശോധനക്കിടെ പിടികൂടി. സ്വര്‍ണം കടത്തിയ കോയമ്പത്തൂര്‍ വിജയനാക്കന്‍നഗര്‍ വത്സനെ (25) അറസ്റ്റ് ചെയ്തു. തമിഴ്നാട് ചേരന്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ ശനിയാഴ്ച മൂന്നോടെയാണ് വാളയാര്‍ ടോള്‍ പ്ളാസക്ക് സമീപം സ്വര്‍ണം പിടികൂടിയത്. ഇതിനകത്ത് മാല, കമ്മല്‍, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ അനധികൃതമായി കടത്തിയ നാല് കിലോയിലധികം സ്വര്‍ണം വാളയാറില്‍ പിടികൂടിയിരുന്നു. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ്, അസി. ഇന്‍സ്പെക്ടര്‍ കെ.വി. മുരളീധരന്‍, പി. സുരേഷ്, ആര്‍. റിനോഷ്, പി. ചന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണവും കടത്തിയ ആളെയും വില്‍പന നികുതി വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.