പാലക്കാട്: താങ്ങുവിലയ്ക്ക് നെല്ല് കൊടുക്കാന്‍ കര്‍ഷകര്‍ ചാക്കുവാങ്ങി നിറച്ച് ചുമട്ടുകൂലി നല്‍കി വാഹനത്തില്‍ കയറ്റി മില്ലുകാരുടെ സംഭരണകേന്ദ്രത്തില്‍ എത്തിക്കണമെന്ന സപൈ്ളകോയുടെ പുതിയ ഉത്തരവിനെതിരെ കര്‍ഷകര്‍ രംഗത്ത്. മില്ലുകാര്‍ കര്‍ഷകര്‍ക്ക് ആവശ്യമുള്ള ചാക്ക് എത്തിച്ചുകൊടുക്കുകയും നെല്ല് നിറച്ച് ചുമട്ടുകൂലി നല്‍കി കര്‍ഷകരുടെ വീട്ടില്‍നിന്ന് കൊണ്ടുപോകണമെന്നുമാണ് സപൈ്ളകോയും നെല്ല് സംഭരിക്കുന്ന മില്ലുകാരുമായിട്ടുള്ള കരാറില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി 100 കിലോ നെല്ലിന് 190 രൂപ സര്‍ക്കാര്‍ മില്ലുകാര്‍ക്ക് നല്‍കുന്നുണ്ട്. ഇപ്പോള്‍ നെല്ലുനിറച്ച ചാക്കുകള്‍ മില്ലുകാരുടെ വാഹനത്തില്‍ കയറ്റുന്നതിന് കര്‍ഷകരില്‍നിന്ന് ചാക്കൊന്നിന് 15 മുതല്‍ 25 രൂപവരെ ചുമട്ടുകൂലി ഈടാക്കുന്നുമുണ്ട്. സപൈ്ളകോയുടെ പുതിയ ഉത്തരവ് കര്‍ഷകര്‍ക്ക് ഏറെ നഷ്ടമുണ്ടാക്കും. ഉത്തരവ് പിന്‍വലിച്ചില്ളെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.