വിവരാവകാശപ്രവര്‍ത്തകര്‍ സമൂഹത്തിന്‍െറ സഹായികള്‍ –വി.എസ്

പാലക്കാട്: വിവരാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിന്‍െറ സഹായികളാണെന്ന് സംസ്ഥാന ഭരണപരിഷ്കരണ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന അഴിമതിയുടെ ഇരുളടഞ്ഞ ഏടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിച്ചത് വിവരാവകാശനിയമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വരാജ് വേദിയുടെ സ്വരാജ് പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും വിവരാവകാശ പ്രവര്‍ത്തകരെ ശല്യക്കാരെന്നാണ് വിളിക്കുന്നത്. കള്ളം ഒളിപ്പിച്ച് വെക്കുന്നവര്‍ക്ക് മാത്രമാണ് ഇവര്‍ ശല്യക്കാര്‍. സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന അധികാരികളുടെ കണ്ണിലെ കരടാണ് വിവരാവകാശപ്രവര്‍ത്തകര്‍. അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ വിവരാവകാശനിയമം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. സ്വരാജ് അവാര്‍ഡ് ജോയ് കൈതാരത്ത്, അഡ്വ. ഡി.ബി. ബിനു എന്നിവരും സമഗ്രസംഭാവനക്കുള്ള പുരസ്കാരം എം.എ. പൂക്കോയയും വിസില്‍ ബ്ളോവര്‍ അവാര്‍ഡ് ഡോ. വി. സനല്‍കുമാറും ഏറ്റുവാങ്ങി. സ്വരാജ് വേദി അധ്യക്ഷന്‍ കുഞ്ഞിക്കണ്ണന്‍ കക്കണാത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. സാറാ ജോസഫ്, ജൂറി അംഗം എന്‍.പി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹരീഷ് കോടിയത്ത് സ്വാഗതവും മണികണ്ഠന്‍ കൊല്ലങ്കോട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.