കൂറ്റനാട്ട് സി.പി.എം– ബി.ജെ.പി സംഘര്‍ഷം

കൂറ്റനാട്: കൊടിയും സ്തൂപവും മാറ്റിയതിനെ ചൊല്ലി ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലെ വെള്ളടികുന്നിലാണ് സംഭവം. മുലയംപറമ്പ് ക്ഷേത്രത്തിന് മുന്നിലെ ബി.ജെ.പിയുടെ സ്തൂപവും കൊടിയും മാറ്റി സി.പി.എം കൊടിവെച്ചതുമായി ബന്ധപ്പെട്ടാണ് അടിപിടി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുപാര്‍ട്ടികളും പ്രതിഷേധപ്രകടനം നടത്തുകയും ഇവരെ ചാലിശ്ശേരി എസ്.ഐ രാജേഷിന്‍െറ നേതൃത്വത്തില്‍ ലാത്തിവീശി പിരിച്ചുവിടുകയും ചെയ്തിരുന്നു. പൊലീസ് വിലക്ക് ലംഘിച്ചായിരുന്നു പ്രകടനം. ഇരുചേരിയിലുള്ളവരും പിരിഞ്ഞുപോകുന്നതിനിടെയാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പ്രകടനത്തിനത്തെിയവരുടെ അമ്പതോളം മോട്ടോര്‍ബൈക്കുകളില്‍ പലതും കേടുവരുത്തി. അഞ്ചെണ്ണം പൂര്‍ണമായും നശിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാന്‍ വന്ന കൂറ്റനാട് സേവാഭാരതിയുടെ ആംബുലന്‍സ് സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍നിന്നും ആറുപേര്‍ക്ക് വീതം പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുകൂട്ടരുടെ പരാതിയിലും ആംബുലന്‍സ് തകര്‍ത്തതിലും ബൈക്കുകള്‍ നശിപ്പിച്ചതിലുമായി അഞ്ചോളം കേസെടുത്തതായി ചാലിശ്ശേരി എസ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.