പാലക്കാട്: വനം വകുപ്പിന്‍െറ ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ ഡ്രാഫ്റ്റ്സ്മാന്‍ തസ്തികളില്‍ സ്ഥിരമായി താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തിപോരുന്നതായ പരാതികളുടെ വെളിച്ചത്തില്‍ പാലക്കാട്, നെന്മാറ ഡി.എഫ്.ഒ ഓഫിസുകളില്‍ പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധന നടത്തി. കേരള ഫോറസ്റ്റ് കോഡ്, എംപ്ളോയ്മെന്‍റ് ആക്ട്, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ പാലിക്കാതെ, ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതായി വിജിലന്‍സ് കണ്ടത്തെി. പി.എസ്.സി വഴിയോ ഇന്‍റര്‍ ഡിപ്പാര്‍ട്ടുമെന്‍റല്‍ ട്രാന്‍സ്ഫര്‍ വഴിയോ നിയമനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടില്ളെന്നും വ്യക്തമായി. ഇതുവഴി എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അര്‍ഹരായ തൊഴില്‍രഹിതര്‍ക്ക് കിട്ടേണ്ട ജോലിയും വേതനവും അനര്‍ഹര്‍ കൈപ്പറ്റുന്നതായും വിജിലന്‍സ് കണ്ടത്തെി. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തു. ഡിവൈ.എസ്.പി എം. സുകുമാരന്‍, സി.ഐ എ. വിപിന്‍ദാസ്, എ.എസ്.ഐ സി. ജയപ്രകാശന്‍, ശിവദാസ്, സി.പി.ഒമാരായ പി. ജയശങ്കര്‍, എം.കെ. രതീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.