പത്തിരിപ്പാല: സംസ്ഥാന പാതയില്‍ ചന്ദനപുറത്തിന് സമീപം ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശികളായ അബ്ബാസ് (38) നസീര്‍, റംലത്ത് (34) നസിയത്ത് (24) സലീന (30) ജാസ്മിന്‍ (30) സുറുമ (28) മുഹമ്മദ് നിഷ (29) നസീറ (30) കദീജ (38) ലോറി ഡ്രൈവര്‍ തേനി കമ്പം സ്വദേശികളായ നന്ദഗോപാലന്‍, ക്ളീനര്‍ ആദീശ്വരന്‍, ടെമ്പോ ട്രാവലര്‍ യാത്രക്കാരായ മുഹമ്മദലി, സമീന (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ട്രാവലര്‍ ഡ്രൈവര്‍ അബ്ബാസിനെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ഒറ്റപ്പാലം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ലോറി നിയന്ത്രണംവിട്ട് വലതുഭാഗത്തേക്ക് ചരിഞ്ഞ് റോഡിന് കുറുകെയായി നില്‍ക്കുകയായിരുന്നു. ഇതോടെ പാലക്കാട് ഭാഗത്തുനിന്ന് വന്ന ടെമ്പോ ട്രാവലര്‍ ലോറിയില്‍ ചെന്നിടിച്ചു. അപകടത്തില്‍ ട്രാവലറിന്‍െറ മുന്‍ഭാഗം ഉള്ളിലേക്ക് കയറി ഡ്രൈവര്‍ കുടുങ്ങി. നാട്ടുകാരും ഹൈവേ പൊലീസും സ്ഥലത്തത്തെി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. മങ്കര പൊലീസും സ്ഥലത്തത്തെി. പാലക്കാട് പുതുപ്പള്ളി തെരുവില്‍നിന്ന് കുടുംബസമേതം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. പ്രസവത്തിന് കൂട്ടിവരാനായി പുതുപ്പള്ളി തെരുവില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്നു ട്രാവലര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.