പത്തിരിപ്പാല: ലെക്കിടി വടക്കുമംഗലത്ത് പൂട്ടിക്കിടന്ന വീട്ടിലും സമീപത്തെ ക്ഷേത്രത്തിലും മോഷണം. ലെക്കിടി വടക്കുമംഗലം ‘സംഗീത’ത്തില്‍ മോഹന്‍ദാസിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് 20,000 രൂപയും ബാങ്ക് രേഖകളും തുണികളും കവര്‍ന്നു. വീടിന്‍െറ മുന്‍വാതില്‍ കുത്തിത്തുറന്ന് പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കിടപ്പ് മുറിയിലെ രണ്ട് പെട്ടികള്‍ പൊളിച്ച് വീടിന് പുറത്ത് ഉപേക്ഷിച്ച നിലയിലാണ്. മോഹന്‍ദാസിന്‍െറ ഭാര്യാമാതാവ് പാറുക്കുട്ടിയമ്മയാണ് ബുധനാഴ്ച രാവിലെ സംഭവം ആദ്യം കണ്ടത്. മോഹന്‍ദാസും കുടുംബവും സ്ഥലത്തില്ലാത്തതിനാല്‍ ഭാര്യാമാതാവ് പാറുക്കുട്ടിയമ്മയാണ് വീട് നോക്കിവരുന്നത്. പൊലീസ് സ്ഥലത്തത്തെി അന്വേഷണം തുടങ്ങി. തൊട്ട് സമീപത്തെ ലക്കിടി മൂന്നുണ്ണിക്കാവ് ക്ഷേത്രത്തിലും ശ്രീകോവിലിന്‍െറ വാതില്‍ തകര്‍ത്ത് ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഭണ്ഡാരത്തിലെ പണം കഴിഞ്ഞദിവസം കമ്മിറ്റി ഭാരവാഹികള്‍ എടുത്തതിനാല്‍ മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.