അലനല്ലൂര്‍: ജനവാസ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ആടുകളുടെ ശരീരാവശിഷ്ടങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മണ്ണാര്‍ക്കാട് വെറ്ററിനറി പോളി ക്ളിനിക്ക് സര്‍ജന്‍ ഡോ. സയ്യിദ് അബൂബക്കര്‍ സിദ്ദീഖ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തിയത്. എടത്തനാട്ടുകര തടിയംപറമ്പിലെ കരിങ്കല്‍ ക്വാറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് പുലിയെ കാണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം പ്രദേശത്ത് തീറ്റതേടി പോയ ചള്ളപ്പുറത്ത് ഉമ്മറിന്‍െറ രണ്ട് ആടുകളുടെ തലഭാഗവും ശരീരാവശിഷ്ടങ്ങളും വെള്ളിയാര്‍ പുഴയുടെ നെല്ലൂര്‍പള്ളി കടവിന് സമീപം കണ്ടത്തെിയിരുന്നു. വനംവകുപ്പ് ആര്‍.ആര്‍.ടി വിഭാഗം കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ആടുകള്‍ നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച ബ്ളോക് പഞ്ചായത്തംഗം അമ്മു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.