കൂറ്റനാട്: തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കിന് സമീപം ജലസേചനവകുപ്പിന്‍െറ അധീനതയിലുള്ള തെങ്ങുകള്‍ അനധികൃതമായി മുറിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ വി.ടി. ബലറാം എം.എല്‍.എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പൈതൃകോത്സവത്തിന് വേദി ഒരുക്കാനെന്ന പേരിലാണ് വകുപ്പിന്‍െറ അനുമതിക്ക് കാക്കാതെ ആറ് തെങ്ങുകളും രണ്ട് മരവും മുറിച്ചുനീക്കിയത്. മരംമുറി ശ്രദ്ധയില്‍പ്പെട്ടതോടെ പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ജലസേചനവകുപ്പില്‍ പരാതി നല്‍കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും അനുമതി നല്‍കിയിട്ടില്ളെന്ന് പഞ്ചായത്തധികാരികളെ അറിയിക്കുകയും ചെയ്തു. ഇതോടെ അനധികൃതമരം മുറിച്ചുമാറ്റിയതിന് പ്രസിഡന്‍റ് തൃത്താല പൊലീസില്‍ പരാതി നല്‍കി. അതേസമയം, എം.എല്‍.എയുടെ ബിനാമികളാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. എം.എല്‍.എ ഓഫിസ് മാര്‍ച്ച് ഏരിയാ കമ്മിറ്റിയംഗം കെ.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. വേലുകുട്ടി അധ്യക്ഷത വഹിച്ചു. എം.ടി. അച്ചുതന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.