മഞ്ചേരി: അംഗപരിമിതർക്ക് മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് ആജീവനാന്തമുള്ള രേഖയാണെന്നും പുതുക്കിയത് ആവശ്യപ്പെടാനാകില്ലെന്നും സർക്കാർ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾ വഴി സാമൂഹിക സുരക്ഷ പെൻഷനും മറ്റും വാങ്ങാൻ പുതുക്കിയ സർട്ടിഫിക്കറ്റ് ചോദിക്കുന്നത് അവകാശലംഘനമായി കണക്കാക്കും. 40 ശതമാനമോ അതിനു മുകളിലോ അംഗപരിമിതിയുള്ളവർക്ക് അംഗീകൃത മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റാണ് എക്കാലത്തേക്കുമുള്ള രേഖ. നേരത്തേ സാമൂഹിക സുരക്ഷ പെൻഷന് ഒാരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണമെന്ന് നിബന്ധന വെച്ചിരുന്നു. ഇത് അംഗപരിമിതർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ഇത് തിരുത്തി അംഗപരിമിതർക്കുള്ള സംസ്ഥാന കമീഷണറേറ്റ് ഗവ. സെക്രട്ടറി ഡോ. ജി. ഹരികുമാർ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം അംഗപരിമിതരോട് അവരുടെ പക്കലുള്ള സ്ഥിരം സർട്ടിഫിക്കറ്റിന് പുറമെ പുതുക്കിയ സർട്ടിഫിക്കറ്റ് തേടാൻ പാടില്ല. ഇനിയും പുതുക്കിയ സർട്ടിഫിക്കറ്റ് തേടിയാൽ ഗുരുതര നിയമലംഘനമായി കണ്ട് നടപടിയെടുക്കുമെന്ന് കമീഷണറേറ്റ് വ്യക്തമാക്കി. ഡിഫ്രൻറ്ലി ഏബിൾ പീപ്പിൾസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഇക്കാര്യങ്ങൾ വ്യക്തമാക്കി നേരത്തെ പരാതി നൽകിയരുന്നു. ഇത് പരിശോധിച്ചാണ് പുതിയ ഉത്തരവ്. ആനുകൂല്യങ്ങൾ നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലൈഫ് സർട്ടിഫിക്കറ്റ് തേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.