തിരൂരങ്ങാടി: പനി രോഗികളുടെ വർധനവിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പനി ക്ലിനിക് തുറക്കുന്നതിനുമുമ്പേ പൂട്ടി. ബുധനാഴ്ച ആരംഭിച്ച പനി ക്ലിനിക്കാണ് വ്യാഴാഴ്ച പൂട്ടിയ നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച രോഗികൾ ഏറെ നേരം കാത്തിരുന്നെങ്കിലും 12 മണിയോടെയാണ് ഡോക്ടർമാർ എത്തിയത്. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. താലൂക്കിൽ നിപ വൈറസ് ബാധയേറ്റ് രണ്ടുപേർ മരിക്കുകയും പനി രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെയാണ് ക്ലിനിക് ആരംഭിച്ചത്. രാവിലെ ക്ലിനിക്കിലെത്തിയവർ ഡോക്ടറില്ലാത്തതിനാൽ ജനറൽ ഒ.പിയിലേക്ക് പോയി. 49 രോഗികളാണ് പനി ബാധിച്ച് വ്യാഴാഴ്ച താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.