അഹല്യ മുദ്ര ദേശീയ നൃത്ത–സംഗീതോത്സവം: സമകാലീന കേരളത്തെ തൊട്ടറിഞ്ഞ് കേരളീയം

പാലക്കാട്: അഹല്യ മുദ്ര ദേശീയ നൃത്തസംഗീതോത്സവത്തി‍െൻറ മൂന്നാംദിനമായ ഞായറാഴ്ച വയലാറി‍െൻറ കൊച്ചുമകളും നർത്തകിയുമായ രേവതി വയലാറും സംഘവും അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി. മലയാളത്തെ നെഞ്ചോട് ചേർക്കുകയും നമ്മുടെ സംസ്കാരത്തിൽ ഊറ്റം കൊള്ളുകയും ചെയ്തുകൊണ്ട് നാടി‍െൻറ ഇന്നത്തെ അവസ്ഥയിൽ വേദനിക്കുകയും ചെയ്യുന്ന നൃത്തസങ്കൽപമാണ് കേരളീയത്തിലൂടെ അവതരിപ്പിച്ചത്. ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ ഭാഗങ്ങൾ അഷ്ടപദിയായും പുരന്ദരദാസ‍െൻറ കാളിയമർദനത്തിലെ ഭാഗങ്ങളും പിന്നീട് അവതരിപ്പിച്ചു. ഞായറാഴ്ച അഡീഷനൽ ജില്ല മജിസ്േട്രറ്റ് വിജയൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നാലാംദിനമായ തിങ്കളാഴ്ച വേദിയിൽ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രകാശ് ഉള്ള്യേരി, കരുണാമൂർത്തി, മഞ്ചുനാഥ്, മഹേഷ്മണി എന്നിവർ അവതരിപ്പിക്കുന്ന ഇൻസ്ട്രുമെൻറിൽ ഫ്യൂഷൻ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.