തൃത്താല മണ്ഡലത്തിൽ 39 ലക്ഷത്തി​െൻറ റോഡ് നിർമാണങ്ങൾക്ക് അനുമതി

തൃത്താല: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 39 ലക്ഷം രൂപയുടെ 11 റോഡ് നിർമാണ പ്രവൃത്തികൾക്ക് അനുമതി ലഭ്യമാക്കിയതായി വി.ടി. ബൽറാം എം.എൽ.എ അറിയിച്ചു. പരുതൂർ പഞ്ചായത്തിലെ കൊടുമുണ്ട-പുഞ്ചിര റോഡ് -നാല് ലക്ഷം, ചാഞ്ചേരിപ്പറമ്പ്-മുടപ്പക്കാട് റോഡ് -മൂന്ന് ലക്ഷം, ആനക്കര പഞ്ചായത്തിലെ പട്ടിപ്പാറ റോഡ് -നാല് ലക്ഷം, തിരുമിറ്റക്കോട് പഞ്ചായത്തിലെ പത്മനാഭൻ പടി-പള്ളിപ്പാടം റോഡ് -നാല് ലക്ഷം, തൃത്താല പഞ്ചായത്തിലെ എം.പി. മാധവൻ നായർ-മൃഗാശുപത്രി റോഡ് -നാല് ലക്ഷം, പട്ടിത്തറ പഞ്ചായത്തിലെ എസ്.എൻ നഗർ-കായപ്പാടം റോഡ് -നാല് ലക്ഷം, തൊഴൂക്കര-തണ്ണീർക്കോട് റോഡ് -രണ്ട് ലക്ഷം, നാഗലശ്ശേരി പഞ്ചായത്തിലെ മൂളിപ്പറമ്പ്-അംഗൻവാടി റോഡ് -മൂന്ന് ലക്ഷം, കണ്ണത്തുപടി റോഡ് -മൂന്ന് ലക്ഷം, കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂർ-കാഞ്ഞിരത്താണി റോഡ് -നാല് ലക്ഷം, ചാലിശ്ശേരി പഞ്ചായത്തിലെ ഫാം റോഡ് -നാല് ലക്ഷം എന്നിവക്കാണ് തുക അനുവദിച്ചത്. ജില്ല കലക്ടറിൽനിന്ന് നിർവഹണാനുമതി ലഭ്യമാക്കി പഞ്ചായത്തുകൾ വഴിയാണ് പദ്ധതികൾ നടപ്പാക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് റോഡുകളുടെ അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചാലും പലപ്പോഴും സമയോചിതമായി ഉപയോഗപ്പെടുത്താൻ പഞ്ചായത്തുകൾക്ക് കഴിയാറില്ലെന്നും ഇത്തവണ ആ സാഹചര്യം ഒഴിവാക്കാനും മഴക്കുമുമ്പ് എത്രയും വേഗം പണികൾ പൂർത്തീകരിക്കാനും താൽപര്യം കാണിക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.