ഒറ്റപ്പാലം: 'നവജാത ശിശുവിന് ആധാർ' പദ്ധതിയിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പിറന്ന അനിരുദ്ധൻ എന്ന കുരുന്നിന് ആധാറായി. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് അക്ഷയ ജില്ല പ്രോജക്ട് ഓഫിസിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആധാറെടുത്ത ജില്ലയിലെ ആദ്യ നവജാത ശിശുവാണ് അനിരുദ്ധനെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വത്സലം വീട്ടിൽ രാജൻ-റിൻസി ദമ്പതികളുടെ മകനാണ് അനിരുദ്ധൻ. വ്യാഴാഴ്ച പുലർച്ച നാലിനാണ് റിൻസി പ്രസവിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അക്ഷയ കേന്ദ്രത്തിൽനിന്ന് ആളെത്തി കുട്ടിയുടെ ഫോട്ടോ എടുക്കുകയും മാതാപിതാക്കളുടെ വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തു. അഞ്ചു വയസ്സിലും 15 വയസ്സിലും ആധാർ പുതുക്കണം. നഗരസഭ കൗൺസിലർ ടി.പി. പ്രദീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. അക്ഷയ സംരംഭകൻ മുഹമ്മദ് ഷാഫി, ആശുപത്രി സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ഹോസ്പിറ്റൽ സെക്രട്ടറി വിനോദ് കുമാർ, ആർ.എം.ഒ ഡോ. രാജേഷ്, പി.ആർ.ഒ സിന്ധു, ബിന്ദു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.