ശിരുവാണി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു

കല്ലടിക്കോട്: ഉരുൾപൊട്ടൽ ബാധിത പ്രദേശമായ പാലക്കയത്തുനിന്ന് ശിരുവാണിമേഖലക്ക് വ്യാഴാഴ്ച സഞ്ചാര പാതകൾ പുനഃസ്ഥാപിച്ചു. മലയോര മേഖലയിലും നാട്ടിൻ പുറങ്ങളിലും മഴ തുടരുകയാണ്. തച്ചമ്പാറ-ചെന്തണ്ട് റോഡിൽ മണ്ണിടിഞ്ഞെങ്കിലും കാര്യമായ അപകട ഭീഷണിയില്ല. ആളാറംപടിയിൽ മരംവീണ് ഒരുവീട് ഭാഗികമായി തകർന്നു. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പായപ്പുല്ല് തടത്തിൽ കാര്യാക്കോസ്, തടത്തിൽ അന്നമ്മ എന്നിവരോട് റവന്യൂ ഉദ്യോഗസ്ഥർ മാറി താമസിക്കാൻ നിർദേശിച്ചതിനാൽ ഈ രണ്ട് വീട്ടുകാരും വാടക വീട്ടിലാണ് താമസം. പായപ്പുല്ല്, വട്ടപ്പാറ, ഇഞ്ചിക്കുന്ന്-കുണ്ടൻപൊട്ടി എന്നിവിടങ്ങളിലെ പാതകൾ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നേരിട്ട് ഗതാഗതയോഗ്യമാക്കുകയായിരുന്നു. പാർശ്വഭിത്തി തകർന്ന പാലക്കയം - കാഞ്ഞിരപ്പുഴ-റോഡിലെ വാക്കോടനിൽ തകർന്നുവീണ പാർശ്വഭിത്തി ഇനിയും നന്നാക്കിയിട്ടില്ല. അതേസമയം, കനത്ത മഴ പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള വിലക്ക് തുടരുകയാണ്. പാലക്കയത്തെ മഴക്കെടുതിക്കിരയായവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. ചിത്രം: ഉരുൾപൊട്ടലിൽ മരംവീണ് തകർന്ന പായപ്പുല്ല് കുര്യാക്കോസി​െൻറ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.