വേങ്ങര: കൊളപ്പുറം ആസാദ്‌നഗറിലെ അപ്പാർട്മെൻറില്‍ ഇതര സംസ്ഥാനക്കാരിയായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെയും കുട്ടികളെയും കണ്ടെത്തി. ചെന്നൈയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ബിഹാര്‍ നവാദാഡ ജില്ലയിലെ പക്കിരിദര്‍വാനിലെ ഗുഡിയ ഖാത്തൂനെ (30) താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ബിഹാർ ജവാഡ ജില്ലയിലെ നൗഷാദ്, ഇയാളുടെ സഹോദരീ പുത്രൻ ഷാഹിദ് എന്നിവർ നൗഷാദിെൻറ രണ്ട് മക്കളെയും കൂട്ടി റൂമിൽനിന്ന് പോയവിവിരം അയൽവാസികൾ പറയുന്നത്. തുടര്‍ന്ന് നൗഷാദിെൻറ മൊബൈല്‍ ടവര്‍ ലൊക്കേഷൻ നോക്കി പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. കുട്ടികളെ ചെന്നൈയില്‍ ചൈല്‍ഡ് ലൈനില്‍ ഏല്‍പിച്ചു. നൗഷാദ് പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന ഷാഹിദിനെ കണ്ടെത്തിയിട്ടില്ല. യുവതിയുടെ മൃതദേഹം പരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹ പരിശോധനഫലം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.