നിലമ്പൂർ: സമൂഹമാധ‍്യമങ്ങളിലൂടെ പ്രചരിച്ച ഹർത്താലുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ 16 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഹർത്താൽ ദിവസം നിലമ്പൂർ മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്തെ ബേക്കറിക്ക് നേരെയുണ്ടായ ആക്രമവുമായി ബന്ധപ്പെട്ടാണ് പ്രദേശവാസികളായ 16 പേരെക്കൂടി നിലമ്പൂർ സി.ഐ കെ.എം. ബിജു അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ‍്യത്തിനായി ഹൈകോടതിയിൽ നൽകിയ ഇവരുടെ അപേക്ഷ തള്ളുകയും അന്വേഷണ ഉദ‍്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം പ്രതികൾ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. ബേക്കറി ഉടമ നിലമ്പൂർ നഗരസഭ കൗൺസിലർ അരുമ ജയകൃഷ്ണൻ നൽകിയ പരാതിയിലാണ് പൊലീസ് അഞ്ചോളം പേർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ നേരത്തേ നാലുപേർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.