ഒറ്റക്ക് കണ്ടെത്തിയ ആസാം പെണ്കുട്ടിയെ രക്ഷപെടുത്തി പെരിന്തൽമണ്ണ: രക്ഷിതാകളില്ലാതെ കണ്ടെത്തിയ ആസാം പെണ്കുട്ടിയെ രക്ഷപെടുത്തി. പന്ത്രണ്ടുകാരിയെ വ്യാഴാഴ്ചയാണ് തൂത ടൗണിൽ ഒറ്റക്ക് കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ ചേർന്ന് പെരിന്തൽമണ്ണ പോലീസിൽ ഏല്പിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുമായി സംസാരിച്ചു. പിതാവ് ആര്യമ്പാവിലെ കോഴിഫാമിൽ ജോലി ചെയ്തുവരികയാണെന്നും മാതാവ് അസമിലെ ബാലസോറിലാണെന്നും കുട്ടി പറഞ്ഞു. പിതാവിനൊപ്പം പോകാനില്ലെന്ന് പറഞ്ഞ കുട്ടിയെ മലപ്പുറം ശിശുക്ഷേമ സമിതി ചെയർമാൻ എം. മണികണ്ഠൻ മുൻപാകെ ഹാജരാക്കി. പിന്നീട് വെള്ളിമാട് കുന്നിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. ചൈൽഡ് ലൈൻ പ്രവർത്തകരായ മുഹ്‌സിൻ, ബിനു, അഞ്ജന എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.