വണ്ടൂർ: ബൈക്കിൽ കടത്തുകയായിരുന്ന 11,66,700 രൂപയുടെ കുഴൽപണവുമായി യുവാവ് പൊലീസിെൻറ പിടിയിലായി. പൂക്കോട്ടൂർ പള്ളിമുക്ക് പേരാപ്പുറത്ത് അയ്യൂബിനെയാണ് (35) വണ്ടൂർ എസ്.ഐ പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ചെറുകോട് വെച്ചാണ് ഇയാൾ പിടിയിലായത്. പ്രതി ഓടിച്ചിരുന്ന കെ.എൽ പത്ത് ബി.എ 720 നമ്പർ ബൈക്കിെൻറ ടാങ്ക് കവറിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. വാഹനവും മൊബൈൽ ഫോണുകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തു. ഇയാൾ കുഴൽപണ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്. സി.പി.ഒമാരായ സവാദ്, സുനു നൈനാൻ, കെ. ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.