വള്ളിക്കുന്ന്: പഞ്ചായത്തിലെ വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് എൽ.ഡി.എഫ് മെംബർമാർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന അനങ്ങാടി സ്വദേശി മനാഫിനെ ചൊവ്വാഴ്ച രാവിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫിഷറീസ് വകുപ്പിൽനിന്ന് വീട് പുനരുദ്ധാരണത്തിനുള്ള ഫണ്ട് മനാഫ് കൈപ്പറ്റിയിരുന്നു. നേരത്തെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പഞ്ചായത്തിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.