നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊടീരി നെല്ലിപൊയിൽ സർക്കാർ വനഭാഗങ്ങളിൽ അനധികൃതമായി പ്രവേശിച്ച് വന്യമൃഗങ്ങളെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും വിധിച്ചു. ചുങ്കത്തറ പൂക്കോട്ട്മണ്ണ ചൂരക്കണ്ടി ചെറുത്ത് കൃഷ്ണൻ (50), കുറുമ്പലങ്ങോട് പലയക്കോട് ബിനു (31) എന്നിവർക്കാണ് മഞ്ചേരി വനം കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൃഷ്ണന് രണ്ടുവർഷം കഠിന തടവും 2,000 രൂപ പിഴയും രണ്ടാം പ്രതി ബിനുവിന് ഒരു വർഷം കഠിന തടവും 1,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി എ.പി.പി. സി. രാജൻ ഹാജരായി. 2014 നവംബർ 16നാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.