തിരൂർ: ഗവേഷക വിദ്യാർഥികളുടെ പ്രബന്ധങ്ങളും പ്രബന്ധ രൂപരേഖകളും ശേഖരിക്കുന്ന യു.ജി.സിയുടെ ഇൻഫ്ലിബിനെറ്റ് കേന്ദ്രവുമായി മലയാള സർവകലാശാല ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇൻഫ്ലിബിനെറ്റ് പ്രതിനിധി മനോജ് കുമാറിെൻറ സാന്നിധ്യത്തിൽ രജിസ്ട്രാർ ഇൻ-ചാർജ് ഡോ. ടി. അനിതകുമാരി ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഗവേഷക വിദ്യാർഥികൾക്ക് തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ നേരിട്ടോ സർവകലാശാല വഴിയോ പോർട്ടലിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ കൈവരുന്നത്. ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജൻ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.