ദേശീയപാത: കലക്ടറേറ്റിൽ എം.എൽ.എയുടെ സമരം

മലപ്പുറം: സംഘർഷമുണ്ടായ ജനവാസമേഖലയിലെ ദേശീയപാത സർവേ നിർത്തിവെക്കണമെന്നും പൊലീസ് അതിക്രമം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിൽ കെ.എൻ.എ. ഖാദർ എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തി. െവള്ളിയാഴ്ച രാവിലെ 11.30ഒാടെ കലക്ടറേറ്റിലെത്തിയ അദ്ദേഹം കലക്ടർ അവധിയിലായതിനാൽ ചുമതലയുള്ള എ.ഡി.എം വി. രാമചന്ദ്രനുമായി സംസാരിച്ചു. സർവേ നിർത്തിവെക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പൊതുമരാമത്ത് മന്ത്രിയുമായും ഖാദർ ഫോണിൽ ബന്ധപ്പെെട്ടങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. തുടർന്ന് അദ്ദേഹം കലക്ടറുടെ ഒാഫിസ് വരാന്തയിൽ കുത്തിയിരുന്നു. യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും കലക്ടറേറ്റിലെത്തി. 3.15ന് മലപ്പുറം സി.െഎ എ. പ്രേംജിത്തിെൻറ നേതൃത്വത്തിൽ പൊലീസ് കലക്ടറേറ്റിലെത്തി. ഇതിനിടെ, സംഘർഷമേഖലയിലെ സർവേ താൽകാലികമായി നിർത്തിയതായി തിരുവനന്തപുരത്തുനിന്ന് അറിയിപ്പ് വന്നു. അരീത്തോട് മേഖലയിലെ സർവേ നിർത്തിവെച്ചതായി എ.ഡി.എം അറിയിച്ചു. മറ്റ് മേഖലയിലെ സർവേ തുടരും. ഇതോടെ എം.എൽ.എയും സംഘവും സമരം അവസാനിപ്പിച്ചു. അരീത്തോെട്ട അൈലൻമെൻറ് പ്രശ്നം തിരുവനന്തപുരത്ത് ചേരുന്ന സർവകക്ഷി യോഗം ചർച്ച ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.