പാഠപുസ്തക വിതരണം താളംതെറ്റാന്‍ കാരണം എണ്ണത്തിലെ അപാകതയെന്നാക്ഷേപം

കാളികാവ്: പാഠപുസ്‌കത വിതരണം താളംതെറ്റാന്‍ കാരണം സ്‌കൂളുകളിലേക്ക് നല്‍കേണ്ട പുസ്തകങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതില്‍ സ്വീകരിച്ച മാനദണ്ഡമെന്ന് ആക്ഷേപം. വിതരണത്തിന് ആവശ്യമായ പുസ്‌തകങ്ങള്‍ ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിൽ എത്തിയാലും മുന്‍വര്‍ഷത്തെ കുട്ടികളുടെ എണ്ണം കണക്കാക്കി പുസ്തകം വിതരണം ചെയ്യുന്ന രീതി പല ഡിപ്പോകളിലും സ്വീകരിക്കുന്നതാണ് യഥാസമയത്ത് എത്താതിരിക്കാന്‍ കാരണമായി പറയപ്പെടുന്നത്. സാധാരണ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പുസ്തകത്തി​െൻറ ഇന്‍ഡൻറ് സ്‌കൂള്‍ അധികൃതര്‍ ഡിപ്പോകളില്‍ നല്‍കും. അതനുസരിച്ചാണ് സ്‌കൂളുകളിലേക്ക് ലഭ്യമാക്കുക. എന്നാല്‍, പുതിയ അധ്യയനവര്‍ഷം പ്രവേശനം വർധിച്ച സ്‌കൂളിലേക്ക് പുതിയ കുട്ടികളുടെ എണ്ണത്തിനുള്ള പുസ്തകം സമയത്ത് നല്‍കാറില്ല. ഇതാണ് ക്ഷാമത്തിന് ഒരു കാരണം. ഈ അധ്യയനവര്‍ഷം രണ്ടാം ടേം പകുതിയായിട്ടും പലയിടത്തും രണ്ടാം വാല്യം പുസ്തകവിതരണം പൂര്‍ത്തിയായിട്ടില്ല. ചില ഉപജില്ലകളില്‍ എ.ഇ.ഒമാര്‍ സ്‌കൂളുകളിള്‍ അധികമായുള്ള പുസ്തകം ശേഖരിച്ച് നൽകുന്നുണ്ട്. എന്നാല്‍, പലയിടത്തും രണ്ടാം ടേമിലെ പാഠഭാഗങ്ങള്‍ ഇപ്പോഴും ഫോട്ടോ കോപ്പിയെടുത്ത് പഠിപ്പിക്കേണ്ട ഗതികേടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT