മലപ്പുറം: 450 ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസിെൻറ പിടിയിലായി. പൊന്മള പട്ടർക്കടവൻ അബ്ദുൽ ജലീൽ (44), നിലമ്പൂർ അമരമ്പലം ചുള്ളിയോട് കുന്നുമ്മൽ വീട്ടിൽ കുഞ്ഞാപ്പ എന്ന കുട്ടിഹസ്സൻ (48) എന്നിവരെയാണ് മഞ്ചേരി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. എക്സൈസ് ഇൻറലിജൻസിെൻറ രഹസ്യവിവരത്തെ തുടർന്ന് ആനക്കയത്ത് നടത്തിയ വാഹനപരിശോധനയിലാണ് ജലീലിനെ പിടികൂടിയത്. ഓട്ടോയിൽ കഞ്ചാവുമായെത്തിയ അബ്ദുൽ ജലീലിനെ ബൈക്ക് കുറുകെയിട്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും ബൈക്കിടിച്ചിട്ട് ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് എക്സൈസ് സംഘം ബൈക്കിലും ജീപ്പിലുമായി പിന്തുടർന്ന് ചിറ്റത്തുപ്പാറ പാലത്തിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജലീലിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങിയ കുട്ടിഹസ്സനെ മലപ്പുറത്ത് വെച്ച് പിടികൂടിയത്. നൂറു ഗ്രാം കഞ്ചാവ് കുട്ടിഹസ്സനിൽനിന്ന് ലഭിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. ഹരികുമാർ, പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോൻ, യു. കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫിസർ പി. സഫീറലി, എം. വിനിൽകുമാർ ഡ്രൈവർ ശശീന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.