നിലമ്പൂർ: നിലമ്പൂരിലെ സ്വകാര്യ സ്കൂൾ പരിസരത്തുനിന്ന് 50 പാക്കറ്റ് കഞ്ചാവ് പൊതികളുമായി യുവാവ് അറസ്റ്റിൽ. തിരൂർ പുത്തൻതേർ കാക്കടവത്ത് റിസ്വാനെയാണ് (20) നിലമ്പൂർ റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി കഞ്ചാവ് വിൽപന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോയമ്പത്തൂർ, മേട്ടുപാളയം എന്നിവിടങ്ങളിൽനിന്ന് മൊത്തമായി കൊണ്ടുവന്ന് ചെറുപാക്കറ്റുകളാക്കി വാട്സ്ആപ് ഗ്രൂപ്പിലൂടെ സന്ദേശം കൈമാറി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന രീതിയാണ് പ്രതിയുടേതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇത്തരത്തിൽ കഞ്ചാവ് വിൽപന നടത്തുന്ന കൂടുതൽപേരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ കെ.ടി. സജിമോൻ, പ്രിവൻറിവ് ഓഫിസർമാരായ പി. ഷിജുമോൻ, ബിജു പി. അബ്രഹാം, സി.ഇ.ഒമാരായ കെ.എസ്. അരുൺകുമാർ, ഇ.ടി. ജയാനന്ദൻ, പ്രദീപ്കുമാർ, സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.