കോഴിക്കോട്: പാട്ടും മധുരവും പെയ്തിറങ്ങിയ ചടങ്ങിൽ സ്േനഹപ്രളയത്തിൽ മുങ്ങി നൗ ഷാദ്. കൊച്ചിയിൽ വിൽക്കാൻ സൂക്ഷിച്ച വസ്ത്രങ്ങൾ പ്രളയദുരിതാശ്വാസത്തിന് നൽകിയ നൗ ഷാദിെൻറ മലബാറിലെ ആദ്യ പൊതുചടങ്ങിലാണ് സദസ്സ് അദ്ദേഹത്തെ സ്േന ഹത്താൽ വീർപ്പ് മുട്ടിച്ചത്. കോഴിക്കോടൻ ഹലുവ സമ്മാനം നൽകിയും കവിതയും പാട്ടും അവതരിപ്പിച്ചും ചിത്രം വരച്ചും നൗഷാദിനെ ആദരിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രളയവും അതിനെ ഒറ്റക്കെട്ടായി നേരിട്ടതും ചിത്രീകരിക്കുന്ന സംഗീത ആൽബമായ ‘നോവിൻ പെരുമഴക്കാലം’ േഫാക്കസ് ഇന്ത്യ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ചടങ്ങിനെത്തിയതായിരുന്നു നൗഷാദ്. സി.ഡി നൗഷാദ് പ്രകാശനം ചെയ്തു. തെരുവുകച്ചവടക്കാരനായ താൻ പ്രശസ്തിയാഗ്രഹിച്ചിട്ടില്ല. എല്ലാം ദൈവ നിമിത്തമാണ്.
മറ്റുള്ളവർക്ക് പ്രചോദനമായി എന്നതിൽ അഭിമാനമുണ്ട്-നൗഷാദ് പറഞ്ഞു. നൗഷാദിെൻറ ചിത്രം ചിത്രകാരൻ നൗഷാദ് വെള്ളലശ്ശേരി, ഗായകൻ നൗഷാദ് നൗഷിയുടെ ഗസലിെൻറ അകമ്പടിയോടെ വരച്ചു. ഫോക്കസ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ സുഹൈൽ സാബിർ അധ്യക്ഷത വഹിച്ചു. ടി.സിദ്ധീഖ്, കമാൽ വരദൂർ, സുബൈർ കൊളക്കാടൻ, ഡോ. അൻവർ സാദത്ത്, ബന്ന ചേന്ദമംഗലൂർ, ഗായകൻ ബാപ്പു എടപ്പാൾ, ജൈസൽ പുല്ലാളൂർ, യു.എ.മുനീർ, ഹിജാസ് കാലിക്കറ്റ് തുടങ്ങി വേദിയിലുള്ളവർ ചേർന്ന് സി.ഡി സ്വീകരിച്ചു. ഡോ. ലബീദ് അരീക്കോട് നിർമിച്ച് മജീദ് പുളിക്കൽ സംവിധാനം ചെയ്ത് നൗഷാദ് നൗഷി ആലപിച്ച ആൽബത്തിെൻറ രചന അഷ്റഫ് പാലപ്പെട്ടിയും സംഗീതം ഗോഡ്സൺ സ്തുതി ബോക്സുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.