കോഴിക്കോട്: പ്രളയം കഴിഞ്ഞ് രോഗഭീഷണിയെ നേരിടാൻ സംസ്ഥാനമെങ്ങും കൊതുകു നിർമാ ർജനത്തെ കുറിച്ചും എലിപ്പനി പ്രതിരോധത്തെ കുറിച്ചും ബോധവത്കരണം നടത്തുന്ന ആരോഗ ്യവകുപ്പ് കാണണം കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്െപഷ്യാലിറ്റി ആശുപത്രിക ്ക് സമീപത്തെ മാലിന്യക്കൂമ്പാരം. പുതുതായി പണിതീർത്ത ഒ.പി കൗണ്ടറിനു പിറകിലാണ് കാർ ഡ്ബോർഡുകൾ, െഎ.വി ഫ്ലൂയിഡിെൻറ കുപ്പികൾ, മരുന്നുകുപ്പികൾ, മറ്റ് പ്ലാസ്റ്റിക് കുപ്പികൾ കൂടാതെ ഉപയോഗശൂന്യമായ ഉപകരണങ്ങളും അവയുടെ അവശിഷ്ടങ്ങളും അടക്കമുള്ള ഖരമാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. തുറസ്സായ സ്ഥലത്ത് ഇവ കൂടിക്കിടക്കുന്നതിനാൽ മഴ കൊണ്ട് നനഞ്ഞ് ചീഞ്ഞിരിക്കുകയാണ്.
ദുർഗന്ധം വമിക്കുന്നതിനൊപ്പം കൊതുകുകളുടെയും എലികളുടെയും വിഹാരകേന്ദ്രം കൂടിയായിരിക്കുകയാണ് ഇവിടം. മഴക്കാലത്ത് വൈറൽപനിയും എലിപ്പനിയും ഡെങ്കിപ്പനിയുമടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതിനിടെയാണ് ആശുപത്രിയിൽ തന്നെ ഇൗ മാലിന്യക്കൂമ്പാരമുള്ളത്. കൊതുകുനിർമാർജനത്തിനും എലിപ്പനി പ്രതിരോധത്തിനുമായി ആരോഗ്യ വകുപ്പ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുേമ്പാഴും ആശുപത്രികളുടെ അവസ്ഥ ഇതാണ്. സർക്കാറിെൻറ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കുപോലും മികച്ച മാലിന്യസംസ്കരണ സംവിധാനമില്ല.
ദിവസേന ആയിരക്കണക്കിന് രോഗികൾ വരുന്ന, ടൺ കണക്കിന് മാലിന്യം പുറംതള്ളുന്ന ആശുപത്രിക്ക് നല്ലൊരു ഇൻസിനറേറ്റർ പോലുമില്ലെന്നതാണ് യാഥാർഥ്യം. 30 ലക്ഷം രൂപക്ക് നിർമിക്കാവുന്ന പുതിയ ഇൻസിനറേറ്ററിനെ കുറിച്ചാണ് ഇപ്പോഴും ആശുപത്രിയിൽ ചർച്ചകൾ നടക്കുന്നത്. വർഷങ്ങളായി ചർച്ച തുടങ്ങിയിട്ടും യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല.
മെഡിക്കൽ കോളജിലെ മാലിന്യപ്രശ്നത്തെ കുറിച്ച് നിരന്തരം മാധ്യമവാർത്തകൾ വന്നപ്പോൾ മാലിന്യമെല്ലാം വാരി കോളജ് ഗ്രൗണ്ടിനു സമീപത്ത് കുഴികുത്തി മൂടുകയാണ് അധികൃതർ ചെയ്തത്. സൂപ്പർ സ്പെഷ്യാലിറ്റിക്ക് സമീപത്തും മാലിന്യം കുെറ ചാക്കിൽ കെട്ടിെവച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യാൻ സ്വകാര്യ വ്യക്തിക്ക് ടെൻഡർ നൽകിയതാണെന്നും മാസങ്ങളായി നീക്കം ചെയ്യാതെ കിടക്കുകയാണെന്നും അധികൃതർ പറയുന്നു. നിരവധി തവണ ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നടന്നിട്ടില്ല. ഒ.പി ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നതിനുമുമ്പായി ഇൗ മാലിന്യം മറ്റെവിടേക്കെങ്കിലും മാറ്റാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.