കണ്ണൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിതരണം ചെയ്യുന്നത് 9. 21 ലക്ഷം ഫലവൃക്ഷ തൈകള്‍. ഒന്നാം ഘട്ടത്തിൻെറ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എന്‍. പത്മനാഭന് വൃക്ഷത്തൈ നല്‍കി നിർവഹിച്ചു. കൃഷി വകുപ്പിൻെറ അഞ്ച് ഫാമുകളില്‍നിന്നായി ഉല്‍പാദിപ്പിച്ച തൈകളാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും തൈകള്‍ നല്‍കി കര്‍ഷകരിലേക്കെത്തിക്കാനാണ് പദ്ധതി. വിവിധയിനം മാവ്, പ്ലാവ്, വാഴക്കന്ന്്, മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, സപ്പോട്ട, പാഷന്‍ ഫ്രൂട്ട്, ആത്ത, കുടംപുളി, കറിവേപ്പ് തുടങ്ങിയ തൈകളാണ് വിതരണം ചെയ്യുന്നത്. ഒന്നാം ഘട്ടത്തില്‍ ഫാമുകള്‍, വി.എഫ്.പി.സി.കെ, തൊഴിലുറപ്പ് പദ്ധതി എന്നിവ വഴിയാണ് തൈകള്‍ ഉല്‍പാദിപ്പിച്ചത്. തിരുവാതിര ഞാറ്റുവേലക്കാണ് തൈകളുടെ രണ്ടാംഘട്ട വിതരണം നടത്തുക. കുടുംബശ്രീയും അഗ്രോ സര്‍വിസ് സൻെററും വനം വകുപ്പും ഇതിൻെറ ഭാഗമാകുന്നുണ്ട്. ഗ്രാഫ്റ്റ്, ടിഷ്യൂകള്‍ചര്‍ തൈകള്‍ 75 ശതമാനം സബ്‌സിഡി നിരക്കിലാണ് നല്‍കുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ജയബാലന്‍, ജില്ല പഞ്ചായത്തംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, പി.പി. ഷാജര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. സാവിത്രി, ഫാം സൂപ്രണ്ട് ടി.വി. ജീവരാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.