മട്ടന്നൂർ: വെളിയമ്പ്രയിൽ കാക്കകൾ കൂട്ടത്തോടെ ചത്തനിലയിൽ. അറവുമാലിന്യം ഭക്ഷിച്ചതാണെന്ന് സംശയം. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. വെളിയമ്പ്ര ബാഫഖി തങ്ങൾ എൽ.പി സ്കൂളിന് സമീപത്തെ ചെങ്കൽ ക്വാറിയിലും കശുമാവിൻ തോട്ടത്തിലുമായാണ് കൂടുതലായും കാക്കകളെ ചത്തനിലയിൽ കാണപ്പെട്ടത്. സമീപത്തെ വീട്ടുമുറ്റത്ത് കാക്കകളെ ചത്തനിലയിൽ കാണുകയും പരിസരത്ത് ദുർഗന്ധമുണ്ടാകുകയും ചെയ്തതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാക്കകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. മരക്കൊമ്പിലും നിലത്തുമായി ചത്തുകിടന്ന കാക്കകൾ പുഴുവരിച്ച നിലയിലായിരുന്നു. ചെങ്കൽ ക്വാറിയിൽ വ്യാപകമായി അറവുമാലിന്യം തള്ളിയ നിലയിലുമായിരുന്നു. ചെങ്കൽ ക്വാറിയിൽനിന്ന് പോത്തുകളെ അറുത്ത് അവശിഷ്ടങ്ങൾ ഇവിടെത്തന്നെ തള്ളുകയാണ് പതിവ്. നാട്ടുകാർ വിവരം നൽകിയതിനാൽ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും മൃഗഡോക്ടറും സ്ഥലം സന്ദർശിച്ചു. ആരോഗ്യ വിഭാഗത്തിൻെറ നിർദേശത്തെ തുടർന്ന് അറവുമാലിന്യം പിന്നീട് മണ്ണിട്ടുമൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.