പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ മണ്ണുമാന്തി കത്തിയ നിലയില്‍. പെരുവണ്ണാമൂഴി-കടിയങ്ങാട് സംസ്ഥാന പാതയോരത്ത് ചൊവ്വാഴ്ച വൈകീട്ടു നിര്‍ത്തിയിട്ട മണ്ണുമാന്തിയാണ് ബുധനാഴ്ച പുലര്‍ച്ച 2.45 ഓടെ കത്തിയത്. വന്‍ ശബ്ദം കേട്ട് നോക്കിയ സമീപത്തെ വീട്ടുകാരാണ് മണ്ണുമാന്തി കത്തുന്നത് കണ്ടത്. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി പൊലീസും പേരാമ്പ്ര ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. പശുക്കടവ് സ്വദേശി മാങ്കൂട്ടത്തിൽ ഫിലിപ്പ് മാത്യുവാണ് മണ്ണുമാന്തി യന്ത്രത്തിൻെറ ഉടമ. ഏഴു മാസം മുമ്പാണ് ഇത് വാങ്ങിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.