പേരാമ്പ്ര: ചതുപ്പിൽനിന്ന് രക്ഷപ്പെടുത്തിയ കുട്ടിയാനയുടെ അമ്മ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പാൽ ലഭിക്കാതെ അവശനിലയിലായ കുട്ടിയാനയെ ബുധനാഴ്ച ഉച്ചയോടെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസിലേക്കു മാറ്റി. കോഴിക്കോട് ഡിവിഷൻ അസിസ്റ്റൻറ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യ എത്തി പരിശോധിച്ചു. സ്ഥിതി ആശങ്ക നിലയിലാണെന്നാണ് സൂചന. കാട്ടുപ്രദേശത്തുനിന്നു മാറ്റാൻ ഡോക്ടർ നിർദേശിച്ചതിൻെറ അടിസ്ഥാനത്തിലാണ് മാറ്റിയത്. ഇവിടെ രണ്ടു ദിവസം നിരീക്ഷണത്തിലായിരിക്കും. ജന്മവൈകല്യം ആനക്കുട്ടിക്കുണ്ടെന്നാണ് നിഗമനം. ഇപ്പോൾ അവശനിലയിൽ കിടപ്പിലാണ്. ശിശുപോഷകാഹാരം നൽകുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചയാണ് പേരാമ്പ്ര എസ്റ്റേറ്റിൻെറ 22ാം ബ്ലോക്കിൽ റിസർവോയറിൻെറ ചതുപ്പിൽ താഴ്ന്ന കുട്ടിയാനയെ ടാപ്പിങ് തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.