പേരാമ്പ്ര: ജലക്ഷാമം രൂക്ഷമായിട്ടും പേരാമ്പ്ര താലൂക്കാശുപത്രിയിൽ വെള്ളം പാഴാക്കുന്നത് പതിവാകുന്നു. താലൂക്കാ ശുപത്രിയിലെ ഡയാലിസിസ് സൻെററിലേക്ക് നിത്യേന 4250 രൂപയുടെ വെള്ളമാണ് കൊണ്ടുവരുന്നത്. താലൂക്കാശുപത്രിയിലെ കിണറ്റിലെ വെള്ളം ടാങ്കിലേക്ക് അടിക്കുമ്പോൾ പാഴാക്കുകയും ചെയ്യുന്നു. ടാങ്ക് നിറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാലും ചില ദിവസം മോട്ടോർ ഓഫാക്കാറില്ല. ടാങ്ക് താലൂക്കാശുപത്രിയിൽനിന്ന് മാറി ബ്ലോക്ക് പഞ്ചായത്തോഫിസിനു സമീപമാണ്. അതുകൊണ്ടുതന്നെ, ടാങ്ക് നിറയുന്നത് ആശുപത്രി ജീവനക്കാർ കാണില്ല. മിക്ക ദിവസങ്ങളിലും ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർ വിളിച്ചുപറഞ്ഞിട്ടാണ് മോട്ടോർ ഓഫ് ചെയ്യാറ്. സമയക്രമം പാലിച്ച് ഓൺ ആക്കുകയും ഓഫ് ചെയ്യുകയും ചെയ്താൽ വെള്ളം പാഴാവുന്നത് ഒഴിവാക്കാൻ സാധിക്കും. എന്നാൽ ആശുപത്രി അധികൃതർ ഇതിനു തയാറാവുന്നില്ല. നിരവധിതവണ ആശുപത്രി മാനേജിങ് കമ്മിറ്റി മീറ്റിങ്ങിൽ വിഷയം ചർച്ചചെയ്തിട്ടും പരിഹാരമായില്ല. ബുധനാഴ്ച വൈകീട്ട് രണ്ടുതവണയാണ് വെള്ളം പാഴായിപ്പോയത്. ഈ കിണറ്റിലെ വെള്ളം കൂടി വറ്റിയാൽ ആശുപത്രി പ്രവർത്തനംതന്നെ താളംതെറ്റും. ഡയാലിസിസിനുവേണ്ട വെള്ളത്തിൻെറ ചെലവുതന്നെ താങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.