കോഴിക്കോട്: വഴിതെറ്റി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതികൾക്ക് നാട്ടിലേക്ക് മടക്കം. ബംഗാളിൽ മുർഷിദാബാദ് ജില്ലക്കാരായ ലാൽഗോള സബീറാബീവി (40), സൂരിറാണി (38) എന്നിവരാണ് മടങ്ങിയത്. ഫെബ്രുവരിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വനിത പൊലീസ് കണ്ടെത്തിയ സബീറാബീവിയെ ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് നിർദേശ പ്രകാരം കുതിരവട്ടം കേന്ദ്രത്തിലാക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ എം. ശിവെൻറ നേതൃത്വത്തിലുള്ള സംഘം മുൻകൈയെടുത്താണ് സബീറാബീവിയുടെ സഹോദര പുത്രൻ കബീർഖാൻ ചൊവ്വാഴ്ച കോഴിക്കോെട്ടത്തിയത്. സബീറാബീവി മടങ്ങുേമ്പാൾ തെൻറ ജില്ലക്കാരിതന്നെയായ സൂരിറാണിയെയും നാട്ടിലേക്ക് കൊണ്ടുേപാവാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. കോഴിക്കോേട്ടക്ക് വരാൻ വീട്ടിൽ ആളില്ലാത്ത കാരണമാണ് മാസങ്ങളായി സൂരിറാണി കുതിരവട്ടത്ത് കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.