സ്റ്റോപ്പിൽ ഇറങ്ങവെ ബസ് മുന്നോട്ടെടുത്തു; ചവിട്ടുപടിയിൽനിന്ന് വീണ് ഗർഭിണിക്ക് പരിക്ക്

പയ്യോളി: സ്റ്റോപ്പിൽ ഇറങ്ങവെ സ്വകാര്യബസിൽനിന്ന് വീണ് ഗർഭിണിക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാത ഇരിങ്ങൽ ബസ് സ്റ്റോപ്പിനു സമീപമാണ് സംഭവം. വീഴ്ചയിൽ പരിക്കേറ്റ ഗർഭിണിയെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് പിടിച്ചതിനാലാണ് കൂടുതൽ അപകടം ഒഴിവായത്. കോഴിക്കോട്ട് ഡോക്ടറെ കാണിച്ച് ഭർത്താവിനും ഏഴു വയസ്സുള്ള മകൾക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്നു യുവതി. ഭർത്താവിനും മകൾക്കും പിന്നാലെ സ്റ്റോപ്പിൽ ഇറങ്ങാൻ നോക്കവെ ബസ് ജീവനക്കാരൻ ബെല്ലടിക്കുകയും ഗർഭിണി ചവിട്ടുപടിയിൽനിന്ന് താേഴക്ക് വീഴുകയുമായിരുന്നു. അപകടം നടന്നിട്ടും ജീവനക്കാർ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാതെ ബസ് എടുത്തുപോയതായി പറയുന്നു. പരാതിയെത്തുടർന്ന് ബസ് ബുധനാഴ്ച ഉച്ചയോടെ പയ്യോളി െപാലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 58 എസ് 567 ഡി.ടി.എസ്-എഫ് 4 ബസാണ് അപകടം വരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.