വധഭീഷണിയും അധിക്ഷേപങ്ങളുംകൊണ്ട് പൊറുതിമുട്ടി ^കാരാട്ട് റസാഖ് എം.എൽ.എ

വധഭീഷണിയും അധിക്ഷേപങ്ങളുംകൊണ്ട് പൊറുതിമുട്ടി -കാരാട്ട് റസാഖ് എം.എൽ.എ താമരശ്ശേരി: ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമുള്ള വധഭീഷണിയും അധിക്ഷേപങ്ങളുംകൊണ്ട് പൊറുതിമുട്ടിയതായി കാരാട്ട് റസാഖ് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേട്ടാൽ അറപ്പുള്ള വാക്കുകൾ പ്രയോഗിക്കുകയും തന്നെ പലതവണ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടശേഷം നിരന്തരമായി മുസ്ലിംലീഗ് പ്രവർത്തകർ തേജോവധം ചെയ്യുകയാണ്. ജനപ്രതിനിധി എന്നനിലക്കുള്ള പല പരിപാടികളും ഇത്തരം ആളുകൾ ബഹിഷ്കരിക്കുകയും ചടങ്ങുകളിൽ കൂകിവിളിക്കുകയുമാണ്. നിയമസഭയിലെ തെൻറ പ്രസംഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽകൂടി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ലീഗിെൻറ കെ.എം.സി.സി അടക്കമുള്ള പോഷക സംഘടനകളുടെ ആളുകൾ നിരന്തരമായി ഫോണിൽ വിളിച്ച് അസഭ്യംപറയുകയും തട്ടിക്കളയുമെന്ന് പറയുകയും ചെയ്യുന്നു. അർധരാത്രിപോലും വിദേശത്തുനിന്ന് ഇൻറർനെറ്റ ്ഫോൺവഴി ഭീഷണികൾ പതിവാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ വിജയിക്കുന്നവരെ അംഗീകരിക്കുക എന്ന സാമാന്യ മര്യാദപോലും തെൻറ വിഷയത്തിൽ ലംഘിക്കപ്പെടുകയാണെന്ന് എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.