പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ജില്ല കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് അസി. ജിയോളജിസ്റ്റ് രശ്മി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി. വ്യാഴാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് ഒാഫിസിലെത്തിയ അവർ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. രഗിൻലാലിനൊപ്പം ചെങ്ങോടുമല സന്ദർശിച്ചു. ചെങ്ങോടുമല, തണ്ടപ്പുറം നിവാസികൾക്കുള്ള ജലനിധി പദ്ധതിയുടെ എരഞ്ഞോളി താഴെയുള്ള കിണറും സംഘം സന്ദർശിച്ചു. ചെങ്ങോടുമല, താഴ്വാരത്തെ ജലത്തിെൻറ ഉറവിടമാണെന്നും വനനിബിഡമായ മലനശിച്ചാൽ പ്രദേശം മരുഭൂമിയാവുമെന്നും നാട്ടുകാർ ജിയോളജിസ്റ്റിനെ ബോധിപ്പിച്ചു. ഒന്നര മീറ്റർ മേൽമണ്ണ് നീക്കം ചെയ്ത് ഖനനം നടത്തിയാൽ വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാവുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. ജില്ല പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിയുടെ നിർദേശപ്രകാരം ജിയോളജിസ്റ്റും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥനും സമിതിയിലെ ഒരു പരിസ്ഥിതി പ്രവർത്തകനും സ്ഥലം സന്ദർശിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകെൻറ വിയോജിപ്പോടെയുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഖനനാനുമതി നൽകിയത്. എന്നാൽ, സബ്കലക്ടറുടെ റിപ്പോർട്ട് ഉണ്ടായിട്ടുപോലും വിദഗ്ധ പഠനം നടത്താതെ തയാറാക്കിയ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കലക്ടർ ഇതുസംബന്ധിച്ച് എ.ഡി.എമ്മിനോടും ജിയോളജിസ്റ്റിനോടും റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കലക്ടർക്ക് വീണ്ടും റിപ്പോർട്ട് കൊടുക്കാനാണ് അസി. ജിയോളജിസ്റ്റ് എത്തിയത്. മുൻ ഗ്രാമപഞ്ചായത്തംഗം എ. ദിവാകരൻ നായർ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കൊളക്കണ്ടി ബിജു, പി.സി. ദിലീഷ് എന്നിവർ ഖനനത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു. photo: KPBA : 19 ജില്ല അസി. ജിയോളജിസ്റ്റ് രശ്മി ചെങ്ങോടുമല സന്ദർശിച്ച ശേഷം നാട്ടുകാരുമായി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.