ബേപ്പൂരിൽനിന്ന് ചരക്കുമായി ആദ്യ കണ്ടെയ്നർ കപ്പൽ പുറപ്പെട്ടു

ബേപ്പൂർ: തുറമുഖത്തുനിന്ന് ചരക്കുമായി കണ്ടെയ്നർ കപ്പൽ യാത്രതിരിച്ചു. തുറമുഖ പരിസരത്ത് രാവിലെ നടന്ന ലളിതമായ ചടങ്ങിൽ വി.കെ.സി. മമ്മദ്കോയ എം.എൽ.എ പച്ചക്കൊടി വീശിയതോടെ ചരക്ക് കയറ്റിയ കണ്ടെയ്നർ എം.വി കരുതൽ കപ്പലിലേക്ക് കയറ്റിയത്. മഞ്ചേരിയിൽനിന്ന് ലോറിവഴി തുറമുഖത്തെത്തിയ കണ്ടെയ്നറാണ് കപ്പലിൽ ആദ്യമായി കയറ്റിപ്പോകുന്ന ചരക്ക്. 21 ടൺ റബർ ഷീറ്റ് സിയറ്റ് ടയർ കമ്പനിക്കുവേണ്ടി മുംബൈയിലേക്കാണ് കൊണ്ടുപോകുന്നത്. ഹവേനോ ഷിപ്പിങ് കമ്പനിയാണ് ചരക്ക് കയറ്റിപ്പോകുന്നതിനുള്ള ഏർപ്പാടുകൾ തുറമുഖ അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയത്. ബേപ്പൂർ തുറമുഖത്തുനിന്ന് കഴിഞ്ഞവർഷം മുതലാണ് കണ്ടെയ്നർ ചരക്ക് നീക്കം ആരംഭിച്ചത്. കണ്ടെയ്നറുകൾ ബേപ്പൂർ തുറമുഖത്ത് ഇറക്കി കാലിയായി തിരിച്ചുപോകുന്ന രീതിക്ക് ഇതോടെ മാറ്റമായി. ഫ്ലാഗ്ഓഫ് ചടങ്ങിൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, സൂപ്രണ്ട് എൻ.കെ. അബ്ദുൽ മനാഫ്, അസി. കോസ്റ്റൽ ഷിപ്പിങ് മാനേജർ മൂസാ അനസ്, അജിനേഷ് മാടങ്കര, എമിഗ്രേഷൻ അധികൃതർ, ഹവേനോ ഷിപ്പിങ് മാനേജർ ഷഫീഖ് റാവുത്തർ, ട്രാൻസ് ഏഷ്യൻ ഷിപ്പിങ് കമ്പനി പ്രതിനിധികളായ രവീൻ മാത്തച്ചൻ, ടി. ജേക്കബ്, പീറ്റർ ഫ്രാൻസിസ് എന്നിവർ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.