കുറ്റ്യാടി: വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സർവിസ് നടത്തുന്ന സൂര്യ ബസ് ൈഡ്രവർ ഷിജുവിനെ മർദിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് വടകരയിൽനിന്ന് തൊട്ടിൽപ്പാലത്തേക്കു വരുകയായിരുന്ന ബസ് ചേലക്കാട് പൂശാരിമുക്കിൽവെച്ച് കാറിലെത്തിയ ഒരു സംഘം ബസ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഷിജുവിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും നാദാപുരം പൊലീസ് അറസ്റ്റു ചെയ്യാൻ തയാറായിട്ടില്ലെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. ഷിജുവിനെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റുചെയ്യാത്തപക്ഷം ശനിയാഴ്ച മുതൽ വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് അനിശ്ചിതകാലം പണിമുടക്കാൻ പ്രൈവറ്റ് ബസ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയ കമ്മിറ്റി തീരുമാനിച്ചു. വി.പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ.ടി. കുമാരൻ, സജിത്ത്ലാൽ, ശരത്ത് തൊട്ടിൽപ്പാലം, വി.കെ. രാജീവൻ, കെ.കെ. അച്യുതൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.