കുറ്റ്യാടി: ജില്ലാന്തര റൂട്ടായ കുറ്റ്യാടി-പക്രന്തളം ചുരത്തിലെ ഓവുചാലുകൾ മിക്കവയും മൂടിപ്പോയതിനാൽ ചുരത്തിൽ വെള്ളക്കെട്ട്. പത്താം വളവിൽ 15 മീറ്ററോളം നീളത്തിൽ വെള്ളം കെട്ടിനിന്ന് തടാക സമാനമായി. കെട്ടിനിന്ന വെള്ളം റോഡിെൻറ എതിർ ഭാഗത്തുകൂടി താഴേക്ക് ഒഴുകുന്നതിനാൽ ചുരം നന്നായി ഇടിയുന്നുമുണ്ട്. ഇതുവരെ മൂന്ന് മീറ്ററോളം ഇടിഞ്ഞു. വലിയ വാഹനങ്ങൾ പോകുമ്പോൾ കെട്ടിനിന്ന വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചുരത്തിെൻറ ഭിത്തികൾ ഇടിയുകയുമാണ്. ചുരത്തിൽ മിക്ക ഭാഗത്തും ഓവുചാൽ അടഞ്ഞ് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ മണിക്കൂറോളം ഒരു ലോറി കുടുങ്ങിപ്പോയിരുന്നു. ഏറ്റവും താഴ്ചയുള്ള സ്ഥലമാണിത്. കലക്ടറുടെ നേതൃത്വത്തിൽ മൂന്നുമാസം മുമ്പ് ചുരത്തിലെ കാടുകൾ വെട്ടിയിരുന്നു. അന്ന് വെട്ടിയ കാടുകൾ മിക്കവയും ഓവിലാണ് നിക്ഷേപിച്ചതെന്നും നീക്കുകയുണ്ടായില്ലെന്നും സ്ഥിരം യാത്രക്കാർ ആരോപിക്കുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ നേരിട്ട് അറിയിച്ചതാണ്. അതിനിടെ ചുരത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്തെ പാറയും മണ്ണും റോഡിൽ കിടക്കുകയാണ്. അബദ്ധത്തിൽ പാറയിൽ തട്ടി വാഹനങ്ങൾ നിയന്ത്രണംവിട്ടാൽ വൻ ദുരന്തമാണ് സംഭവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.