കോടതികളിൽ വിചാരണ നടന്നില്ല

കോഴിക്കോട്: നിപ വൈറസ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ മിക്ക കോടതികളിലും ശനിയാഴ്ച വിചാരണ നടന്നില്ല. തിരക്കുള്ള കോടതികളിൽ ജൂൺ ആറു വരെ വിചാരണ നിർത്തിെവക്കണമെന്ന് ഹൈകോടതി നിർദേശത്തെ തുടർന്നാണിത്. കുടുംബ കോടതി, മജിസ്ട്രേറ്റ് കോടതികൾ എന്നിവയിലാണ് വിചാരണ നിർത്തിെവച്ചത്. ജീവനക്കാരും ന്യായാധിപരും എത്തി ഒാഫിസുകൾ പ്രവർത്തിച്ചെങ്കിലും സിറ്റിങ് നടത്താതെ കേസുകൾ മാറ്റിെവക്കുകയായിരുന്നു. എന്നാൽ, മുഖ്യമായി സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന സബ്കോടതികൾ, മുനിസിഫ് കോടതികൾ എന്നിവയിൽ കക്ഷികളും അഭിഭാഷകരുമെത്തിയ കേസുകളിൽ വിചാരണ നടന്നു. കക്ഷികളെത്താത്തവ കൂടുതൽ നടപടികളെടുക്കാതെ മറ്റു ദിവസങ്ങളിേലക്ക് മാറ്റി. സ്കൂളുകൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടിയ രീതിയിൽ കോടതികളിൽ വിചാരണയും നീട്ടണമെന്ന് ആവശ്യപ്പെടുമെന്ന് കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.കെ. കൃഷ്ണകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.