മുക്കം: നിപ ഭീതിയിൽ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ രോഗികളുടെ എണ്ണം കുറഞ്ഞു. ശനിയാഴ്ച ഒ.പിയിൽ ചികിത്സക്കെത്തിയവർ നൂറിൽ താഴെ. ദിവസവും പകർച്ചപ്പനിയടക്കം 600 മുതൽ 700 വരെ എത്താറുണ്ടായിരുന്നിടത്താണ് ഇതെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച ഒരു രോഗിയെ പോലും അഡ്മിറ്റ് ചെയ്തില്ല. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും രോഗികളെത്തുന്നില്ല. ആയുർവേദ, ഹോമിയോ ക്ലിനിക്കുകളിലും ചികിത്സ തേടുന്ന രോഗികളുടെ എണ്ണം നാമമാത്രമായി. നിപ ബാധയിൽനിന്ന് സുരക്ഷിതമാക്കുന്നതിന് നഗരസഭയിൽ ബോധവത്കരണം സജീവമാക്കി. നഗരത്തിലെ വ്യാപാര മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.