കടയിൽ വെള്ളം കയറി; പരമേശ്വരന് ലക്ഷത്തിലധികം നഷ്ടം

കൊയിലാണ്ടി: കനത്ത മഴയിൽ കേടുവന്ന മൃദംഗത്തിെൻറയും തബലയുടെയും നഷ്ടം എങ്ങനെ നികത്തുമെന്നറിയാതെ ദുഃഖിച്ചിരിക്കുകയാണ് പാലക്കാട് പരമേശ്വരൻ. ബപ്പൻകാട് റോഡിലെ ഇദ്ദേഹത്തിെൻറ മൃദംഗ, തബല യൂനിറ്റിൽ മഴവെള്ളം കയറി വൻ നാശമാണുണ്ടായത്. 40 മൃദംഗങ്ങൾ ഉണ്ടായിരുന്നു. പലതും പൂർണമായും നശിച്ചു. ഒന്നിന് 14,000ത്തോളം രൂപ വിലവരും. നിർമാണവും നന്നാക്കിക്കൊടുക്കലുമുണ്ട് ഇൗ കടയിൽ. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ കലാകാരന്മാർ നന്നാക്കാൻ ഏൽപിച്ചവയും നാശത്തിനു വിധേയമായി. 40 വർഷത്തോളമായി പരമേശ്വരൻ സ്ഥാപനം നടത്താൻ തുടങ്ങിയിട്ട്. ആദ്യമായിട്ടാണ് വെള്ളം കയറുന്നത്. ഓവുചാൽ തടസ്സപ്പെട്ടതാണ് കാരണം. കടയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തൊഴിലും മുടങ്ങിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.