ചേളന്നൂർ: വീട്ടമ്മയെ തലക്കടിച്ച് പരിക്കേൽപിച്ച് ഇതര സംസ്ഥാന തൊഴിലാളി പണവും ആഭരണവും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചേളന്നൂർ മുതുവാട്ടുതാഴം കേനത്ത് കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഖദീജ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്ത ഖദീജക്ക് തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. കഴുത്തിൽ മുറുക്കിയതിനാൽ പിൻഭാഗത്തെ എല്ലും പൊട്ടിയിരിക്കുകയാണ്. കണ്ണിനും മുറിവേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. കുറച്ച് ദിവസം മുമ്പ് നിർമാണം നടക്കുന്ന വീടിെൻറ ജോലിക്ക് വന്ന പരിചയത്തിലാണ് ഒഡിഷ സ്വദേശി സുനിയെന്നു വിളിക്കുന്ന യുവാവ് ബുധനാഴ്ച വീട്ടിലെത്തിയത്. വീടിെൻറ മുൻഭാഗത്തിരുന്ന യുവാവ് ഖദീജ വീടിനകത്തേക്ക് കയറവെ പിന്നാലെ എത്തി കഴുത്തിൽ മുറുക്കുകയും ആയുധമുപയോഗിച്ച് തലക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. ഖദീജയുടെ നാലുപവൻ ആഭരണവും അലമാരയിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണു കവർന്ന് പ്രതി രക്ഷപ്പെട്ടു. ബോധം കെട്ടുവീണ് രക്തം വാർന്ന ഖദീജയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കരാറുകാരെൻറ സഹായത്താൽ പ്രതിയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച കാക്കൂർ പൊലീസ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധൻ കെ. രഞ്ജിത്ത്, വടകര ഫോറൻസിക് ബ്യൂറോ ചീഫ് ശശികുമാർ, ബാലുശ്ശേരി സി.െഎ കെ. സുശീർ, കാക്കൂർ എസ്.െഎ കെ.കെ. ആഗേഷ് എന്നിവർ വ്യാഴാഴ്ച സംഭവസ്ഥലത്തെത്തി. പ്രതിയുടെ വിരലടയാളം ശേഖരിച്ചു. കരാറുകാരനെയും ഒപ്പം കൂട്ടി മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതിക്കൊപ്പം താമസിച്ച ഒഡിഷ പ്രദേശവാസിയിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. പൊലീസ് സംഘം ഒഡിഷയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.