കുറ്റ്യാടി: കുറ്റ്യാടി -പക്രന്തളം ചുരം റോഡ് കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണം കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. കാവിലുമ്പാറ പഞ്ചായത്തും വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തും ചേർന്നാണ് ഏതാണ്ട് അഞ്ച് കിലോമീറ്റർ ദൂരം വെട്ടിത്തെളിച്ചത്. ഇതോടെ കാടുമൂടിയ റോഡ് പൂർണമായി വെളിച്ചത്തായി. 11 വളവുകളുള്ള ചുരത്തിെൻറ 10 വളവുകളും കാവിലുമ്പാറ പഞ്ചായത്ത് ഭാഗത്താണ്. വെള്ള വരകളും റോഡിലെ ദിശാബോർഡുകളും പലഭാഗത്തും കാട്ടിനുള്ളിലായിരുന്നു. ചുരം റോഡിെൻറ പലഭാഗങ്ങളിലും താഴ്ഭാഗങ്ങളിൽനിന്നുള്ള ടൗണുകളിലെ മാലിന്യം തള്ളിയിരുന്നു. ഇരു പഞ്ചായത്തുകളിലെയും നൂറുകണക്കിനാളുകൾ ഒരാഴ്ചയോളം ശ്രമദാനം നടത്തിയാണ് ശുചീകരണം പൂർത്തിയാക്കിയത്. താമരശ്ശേരി ചുരത്തിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം വന്നതോടെ പല വാഹനങ്ങളും ഇപ്പോൾ കുറ്റ്യാടി ചുരം റോഡ് വഴിയാണ് കടന്നുപോകുന്നത്. കാട് വെട്ടിയത് വാഹന ഗതാഗതം സുഗമമാക്കി. അതിനിടെ കാടില്ലാതായപ്പോഴാണ് ചുരത്തിൽ പലഭാഗത്തും സുരക്ഷഭിത്തികൾ തകർന്നുകിടക്കുന്നത് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.