ക്ഷീരകർഷക സംഗമം; അവസാന ദിനത്തിലെ താരം 'മാണിക്യം'

വടകര: കഴിഞ്ഞ മൂന്നു ദിനങ്ങളിലായി ചോമ്പാല മിനി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ക്ഷീരകർഷക സംഗമം സമാപിച്ചു. വിവിധങ്ങളായ കന്നുകാലികളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രദർശനംകൊണ്ട് സംഗമം ശ്രദ്ധേയമായി. സ്വകാര്യ ബസ് സമരം ബാധിക്കുമെന്ന് കരുതിയെങ്കിലും അവസാന ദിവസത്തിലും ജനത്തിരക്കായിരുന്നു. സംഗമത്തി‍െൻറ ആദ്യദിനം കന്നുകാലി പ്രദർശനത്തിൽ വലുപ്പംകൊണ്ട് ശ്രദ്ധനേടിയത് ഗുജറാത്തിൽ നിന്നുള്ള ജഫ്റാബാദി എന്ന പശുവായിരുന്നു. എന്നാൽ, ശനിയാഴ്ച മാണിക്യം എന്ന ലോകത്തിലെ ഏറ്റവും ചെറിയ ഇനം (വെച്ചൂർ) പശുവാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോൾ ഒമ്പതു വയസ്സുള്ള മാണിക്യം 2014ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടൻ പശുക്കളായ പൊൻവാർ (പൂർണിയ) -മധ്യപ്രദേശ്, പുൻഗാനൂർ -ആന്ധ്രപ്രദേശ്, കാങ്കയേം -ഈറോഡ്, നിമാരി -മധ്യപ്രദേശ്, ഗിർ -ഗുജറാത്ത്, മോട്ടു ഒഡിഷ തുടങ്ങി രാജ്യത്തി‍െൻറ വിവിധ പ്രദേശങ്ങളിലെ പശുക്കളാണ് പ്രദർശനത്തിനുള്ളത്. മാണിക്യം അടക്കം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 16 പശുക്കളെ അത്തോളിയിൽ പ്രവർത്തിക്കുന്ന കാമധേനു നാച്വറൽ ഫാമിൽ സംരക്ഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.