കുന്ദമംഗലം: ദേശീയപാത 766ൽ കുന്ദമംഗലം ബസ്സ്റ്റാൻഡിനും ഐ.ഐ.എം ഗേറ്റിനും ഇടയിലായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളമൊഴുകി വലിയ കുഴി രൂപംകൊണ്ടത് വാഹനങ്ങൾക്ക് അപകടക്കെണിയാവുന്നു. റോഡിെൻറ ടാറിട്ട ഭാഗത്ത് ഏതാണ്ട് മധ്യത്തിലായാണ് 10 ദിവസം മുമ്പ് കുഴി രൂപംകൊണ്ടത്. എല്ലാതരം വാഹനങ്ങൾക്കും കടന്നുപോവാൻ പ്രയാസമുള്ള ഇവിടെ പൊട്ടിയ പൈപ്പിൽനിന്ന് വെള്ളമൊഴുകി നിത്യേനയെന്നോണം ഗർത്തം വലുതായിക്കൊണ്ടിരിക്കയാണ്. നാട്ടുകാർ ടയറുകൾ അട്ടിവെച്ചതുകൊണ്ടും കല്ലുകൾ കൂട്ടിവെച്ചതുകൊണ്ടുമാണ് വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാവാത്തത്. എന്നാൽ, വാഹനങ്ങൾ പെട്ടന്ന് വെട്ടിക്കേണ്ടി വരുന്നത് അപകടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൂടിയ അളവിൽ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ ജപ്പാൻ കുടിവെള്ള അധികൃതരോ ദേശീയപാത അധികൃതരോ റോഡ് നന്നാക്കിയില്ലെങ്കിൽ വൻ അപകടമുണ്ടാവുമെന്ന ഭീതിയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.